Page views

Pageviews:

കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിച്ചന്തം; ഇരുനിറത്തിൻ്റെ വിശേഷങ്ങളുമായി ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ്




നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്നു പറയുകയാണ് ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് സംവിധാനം ചെയ്ത 'ഇരുനിറം'. തന്മയ സോൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ.

സംസ്ഥാന പുരസ്ക‌ാരം നേടിയ 'കാടകല'ത്തി ന്റെ തിരക്കഥാകൃത്ത് ജിൻ്റോ തോമസ് സംവിധാനം ചെ യത ഇരുനിറം റിലീസിനൊരുങ്ങി. രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തിൽ. പൊതുസമൂഹത്തിൽ നിലനിൽക്കു ന്ന കറുപ്പും വെളുപ്പുമെന്ന വേർതിരിവ് അമ്പിളി എന്ന ഏ ഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണു സിനി മ പറയുന്നത്.

'ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവ രോടാണ് ഈ സിനിമ സംസാരിക്കുന്നത്. വെളുപ്പും കറു പ്പുമെന്നു വേർതിരിക്കുന്ന ഒരു മതിൽ ഇപ്പോഴും ഇവിടെ യുണ്ട്. ആ മതിലാണു നമ്മൾ തകർക്കാൻ ശ്രമിക്കുന്നത്'-ജിന്റോ തോമസ് പറഞ്ഞു.

സിനിമയിലെത്തിയത്...

ചക്കിട്ടപ്പാറ എന്ന മലയോരഗ്രാമത്തിൽ ഒരു കർഷകന്റെ മകനായാണു ജിൻ്റോ ജനിച്ചത്. ചെറുപ്പംതൊട്ടുള്ള ആഗ്രഹമാണു സിനിമ. സിബി മലയിലിൻ്റെ കൊച്ചിയി ലെ ഫിലിം സ്കൂളാണ് അതിലേക്കു വാതിൽ തുറന്നത്. അവിടെ ഡയറക്‌ഷൻ പഠനശേഷം പരസ്യചിത്രങ്ങളിൽ സഹായിയായി. ലിയോ തദേവൂസിൻ്റെ സിനിമാക്കാരൻ, ലോനപ്പൻ്റെ മാമോദീസ എന്നീ സിനിമകളിൽ സ്ക്രിപ്റ്റ് തൊട്ട് എല്ലാ കാര്യങ്ങളിലും അസിസ്റ്റൻ്റായി. പിന്നീടു 'കാടകലം' എന്ന സിനിമയിൽ ഡോക്ടർ സഖിൽ രവീന്ദ്രന്റെ മുഖ്യ സംവിധാനസഹായിയും തിരക്കഥാകൃത്തുമായി. ഡോക്ടറുടെ ജീവിതത്തിൽ നടന്ന ഒരു കഥയാണത്. ആ ദിവാസികളുടെ പ്രശ്‌നങ്ങൾ ഒരു കുട്ടിയിലൂടെ പറയുന്ന തുകൊണ്ട് ആ കഥയോട് ഇഷ്ടംതോന്നി. സംസ്ഥാന പുര സ്കാരം നേടിയ ബാലതാരം ഡാവിഞ്ചി സതീഷ് മുഖ്യക ഥാപാത്രമായി അഭിനയിച്ചു. ഡാവിഞ്ചിയുടെ അച്ഛൻ സ തീഷും കോട്ടയം പുരുഷനും മറ്റു വേഷങ്ങളിലെത്തി. ഒര ച്ഛന്റെയും മകന്റെയും കഥയാണത്. കാടും ആദിവാസിക ളും അവരുടെ പ്രശ്‌നങ്ങളും കാടിൻ്റെ നിലനിൽപ്പു മാണു സിനിമ പറയുന്നത്. കാടകലം രണ്ടു സംസ്ഥാന പുരസ്‌കാരങ്ങൾ നേടി. കുട്ടിക ളുടെ മികച്ച സിനിമയ്ക്കുള്ള പുരസ്കാ രം. ബി.കെ. ഹരിനാരായണനു മികച്ച ഗാനരചനയ്ക്കു പുരസ്‌കാരം. പിന്നീടു പ്രതിലിപി നിർമിച്ച് ബുക്ക് മൈ ഷോ യിൽ റിലീസായ പടച്ചോൻറെ കഥകൾ എന്ന ആന്തോളജി സിനിമയിൽ 'അ ന്തോണി' എന്ന സെഷൻ സംവിധാനം ചെയ്തു.




ഇരുനിറം

'അന്തോണി'യുടെ തിരക്കഥാകൃത്ത് വിഷ്ണു കെ. മോഹനാണു പുതിയ ചിത്രം ഇരുനിറത്തിനും കഥയും തിരക്കഥയുമൊരുക്കിയത്. മനോഹരമായ ഒരു ഗ്രാമത്തി ലാണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ വേണുവിൻ്റെയും മകൾ അമ്പിളിയുടെയും താമസം. അമ്പിളിയുടെ അമ്മ മ രണപ്പെട്ടതാണ്. ഇരുവരും ദളിതരും കറുത്ത നിറമുള്ളവ രുമാണ്. അതുകൊണ്ടുതന്നെ ഇവർ ജാതിവിവേചനവും വർണവിവേചനവും നേരിടുന്നു. സംവരണത്തിലൂടെ ജോലി നേടിയതിനാൽ വേണുവിൻ്റെ പഠിപ്പിനെപ്പോലും ഒപ്പം ജോലി ചെയ്യുന്നവർ അംഗീകരിക്കുന്നില്ല. അധ്യാപ കരും സഹപാഠികളും കളിയാക്കുന്നതിനാൽ സ്‌കൂളിൽ പോകുന്നില്ലെന്ന് അമ്പിളി തീരുമാനിക്കുന്നു. അമ്പിളിയെ തിരികെ സ്‌കൂളിലെത്തിക്കാൻ അവളുടെ ടീച്ചർ നടത്തു ന്ന ശ്രമങ്ങളാണു കഥ. ഇരുനിറം പറയുന്നത്...


സ്കൂളിൽനിന്നുള്ള വിവേചനങ്ങളുടെ പശ്ചാത്തലത്തി ൽ എങ്ങനെയെങ്കിലും വെളുക്കണമെന്ന് അമ്പിളി തീരു മാനിക്കുന്നു. വെളുപ്പാണ് ഏറ്റവും നല്ല നിറമെന്നും വെളു ത്താൽ മാത്രമേ സഹപാഠികൾ പോലും തന്നെ അംഗീക രിക്കുകയുള്ളു എന്നുമായി അവളുടെ ചിന്ത. ഏറ്റവും നല്ല നിറം കണ്ടെത്തിയാൽ വെളുക്കാനുള്ള മരുന്നു പറഞ്ഞു തരാമെന്ന് അമ്പിളിയുടെ ടീച്ചർ. അങ്ങനെ ലോകത്തിലെ ഏറ്റവും നല്ല നിറം തേടിയുള്ള അമ്പിളിയുടെ യാത്രയാ ണ് ഈ സിനിമ. നിറം, ജാതി എന്നിവയുമായി ബന്ധപ്പെ ട്ടു ലോകത്തിൻറെ വിവിധയിടങ്ങളിൽ നടന്ന ചില സംഭവ ങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കഥ രൂപപ്പെടുത്തിയ ത്. ഒരു കുട്ടിയുടെ ലോകത്തുനിന്ന് നമ്മൾ ആ കഥ പറ യുന്നു.

കേരളത്തിൽ പോലും തൊലി കറുത്തുപോയെന്നു പ റഞ്ഞ് ഒരു പെണ്ണ് ജീവനൊടുക്കിയ സംഭവമുണ്ട്. വെളു ക്കണമെന്ന തെറ്റിദ്ധാരണ നിലനിർത്തി വൻകിട കമ്പനി കൾ ഈ സമൂഹത്തെ സൗന്ദര്യവർധക വസ്‌തുക്കളുടെ മാർക്കറ്റാക്കി മാറ്റിയ കാഴ്‌ചകളുണ്ട്. നിറത്തിൻ്റെ പേരിൽ അധിക്ഷേപം നേരിട്ടതായി മുൻ ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ വന്നത് അടുത്തിടെയാണ്.

എത്രതന്നെ നിഷേധിച്ചാലും നമ്മുടെയെല്ലാം ഉള്ളി ന്റെയുള്ളിൽനിന്നു പലപ്പോഴും ജാതിയും നിറവുമെല്ലാം പൊന്തിവരുന്നുണ്ട്. അമേരിക്കയിൽ പോലും അതു സംഭവിച്ചു. അവിടെ കറുത്തവർഗക്കാരനായ ഒരു കള്ളനെ ഒ രു പോലീസുകാരൻ ചവിട്ടി ശ്വാസംമുട്ടിച്ചു കൊന്ന സംഭവം ഓർമയില്ലേ. യൂറോപ്പിലേക്കു പോയാൽ എപ്പോഴും നിറം പറയുന്നു. ഇന്ത്യയിലേക്കു വരുമ്പോൾ എപ്പോഴും ജാതി പറയുന്നു. ജാതിക്കുള്ളിൽപ്പോലും നിറം മാറി യാൽ വിവേചനചിന്തകളുടെ വിളയാട്ടമാണ്. പ ക്ഷേ, മുടി വെളുത്താൽ ഉടൻ കറുപ്പിക്കാൻ നെ ട്ടോട്ടമോടും! നിറത്തിൻ്റെയോ ജാതിയുടെ യോ രൂപത്തിന്റെയോ പേരിൽ ആരും മാറ്റിനി ർത്തപ്പെടരുത്. ചോരയ്ക്കും കണ്ണീരിനുമൊ ന്നും ജാതിയില്ലല്ലോ. മനുഷ്യനെ മനുഷ്യനാ യിത്തന്നെ തിരിച്ചറിയണമെന്നു പറയുന്ന സി നിമയാണിത്.





ദിനീഷ് ആലപ്പി, ജിയോ ബേബി...

നായാട്ട്, ആർഡിഎക്‌സ് ഫെയിം ദിനീഷ് ആല പ്പിയാണു വേണുവിൻ്റെ വേഷത്തിൽ. ജിയോ ബേബി, നി ഷ സാരംഗ്, പ്രദീപ് ബാലൻ, കബനി സാറ, ഗ്രേറ്റ് ഇന്ത്യ ൻ കിച്ചനിൽ സുരാജിൻ്റെ അമ്മവേഷം ചെയ്ത അജിതപോൾ ഡി. ജോസഫ് തുടങ്ങിയവർ മറ്റു വേഷങ്ങളിലും. ഛായാഗ്രഹണം റെജി ജോസഫ്. എഡിറ്റിംഗ്, ഡിഎ പ്ര ഹ്ളാദ് പുത്തഞ്ചേരി. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ സാൻഡി. ഗാനരചന ഷംസുദീൻ കുട്ടോത്ത്, അർജുൻ ആമ്പ. നിർമാണം സിജി മാളോലയുടെ മാളോല പ്രൊഡ ക്ഷൻസ്. വിയറ്റ്നാം, കൊറിയ ഫെസ്റ്റിവലുകളിൽ കുട്ടിക ളുടെ മികച്ച ചിത്രമായി ഇരുനിറം. മികച്ച നവാഗത പ്രതി ഭയ്ക്കുള്ള ക്രിട്ടിക്സ് സ്പെഷൽ ജൂറി അവാർഡും ഇരു നിറത്തിലൂടെ കരഗതമായി. നാടകനടൻ മുഹമ്മദ് പേരാ മ്പ്രയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് ജിന്റോ തോമസ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്.

Post a Comment

Previous Post Next Post