✒️ജോബി മാത്യു
"നാഥനില്ലാത്ത ചക്കിട്ടപാറ
മലയോര ഹൈവേയുടെ പെരുവണ്ണാമൂഴിയിലെ ഈ ചെളിക്കുഴിയിൽ നീന്തുന്ന ജനത്തെ ആര് രക്ഷിക്കും..?" - രാജൻ വർക്കി
ചക്കിട്ടപാറ: ചക്കിട്ടപാറ പെരുവണ്ണാമുഴി റൂട്ടിൽ മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന റോഡിൽ അപ്രതീക്ഷിതമായി റോഡ് അടച്ചതോടെ ജനങ്ങൾ ദുരിതത്തിലായി.
പാതയിൽ 100 മീറ്ററോളം ദൂരം ചെളിയാണ്. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിത മായപ്പോൾ ടാർ വീപ്പ നിരത്തി ഇന്നലെ പാത അടച്ചിരുന്നു. പെട്ടെന്ന് റോഡ് അടച്ചതോടെ ജനങ്ങൾ യാത്രാ ദുരിതം അനുഭവിച്ചു. മറ്റൊരുഭാഗത്തുകൂടി പോകാൻ നിർദേശിച്ചതുപ്ര കാരം പോയവരെല്ലാം വീണ്ടും വഴിയിൽ കുടുങ്ങി. ഇതോടെ കയർപൊട്ടിച്ച് ചെറുവാഹന ങ്ങൾ ഏറെ പ്രയാസപ്പെട്ട് ചെ ളിയിൽ കുളിച്ച് മറുഭാഗമെത്തി. ബസുകൾ ടിപ്പ് ആശുപത്രി പരിസരം വരെ വന്നു തിരിച്ചുപോയി. കുടുംബാരോഗ്യകേന്ദ്രത്തിലു ണ്ടായിരുന്ന 108 ആംബുലൻ സും പെരുവണ്ണാമൂഴി ഭാഗത്തേ ക്ക് പോകാനാകാതെ കുടുങ്ങി.
റോഡ് പണി നടത്തുന്ന കെആർഎഫ്ബിയും ജല അതോറിറ്റിയും തമ്മിലുള്ള തർ ക്കമാണ് റോഡ് ചെളിക്കുളമാ കാൻ കാരണമായത്. വകുപ്പു കൾ തമ്മിലുള്ള തർക്കത്തിൽ റോഡിലെ ചെളിയിൽ ജനങ്ങൾ ദിവസങ്ങളായി ദുരിതം അനുഭവി ച്ചു. ചെളിക്കുഴിയിൽ നിന്നും ഗതാഗത പ്രശ്നത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെളിക്കെട്ടിൽ സാ മുഹിക പ്രവർത്തകൻ രാജൻ വർക്കി സമരം നടത്തി. ഉടൻ തന്നെ പേരിന് ക്വാറി അവശിഷ്ട വുമായി ലോറിയെത്തി മടങ്ങുകയും ചെയ്തു.