പേരാമ്പ്ര: പബ്ലിക് ടോയ്ലറ്റ് അടച്ചിട്ടതിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചു. വിശ്വഹിന്ദു ഹിന്ദു ബ്ലോക്ക് കമ്മിറ്റി
പേരാമ്പ്ര പ്രഖണ്ഡ് സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പേരാമ്പ്ര ടൗണിൽ 3 പഞ്ചായത്ത് ശൗചാലയമുണ്ടെങ്കിലും എല്ലാം പ്രവർത്തനരഹിതമാണ് ബസ്റ്റാൻഡിലെ പബ്ലിക് ടോയ്ലറ്റ് ഒരാഴ്ചക്കാലമായി അടഞ്ഞുകിടക്കുന്നതിനാൽ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും പ്രായമായവരും അടക്കം ഏറെ പ്രയാസപ്പെടുകയാണ്. കാലമിത്രയായിട്ടും കരാറുകാരന്റെ അനാസ്ഥ കാരണം പൂട്ടിയിടേണ്ടിവന്ന ശുചിമുറി പൂർവസ്ഥിതിയിലേക്ക് എത്തിക്കുന്നതിനുവേണ്ടി പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ശുചിമുറി പ്രവർത്തനസജ്ജമാക്കാൻ പഞ്ചായത്ത് തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു . നിഖിൽ പേരാമ്പ്ര, ബിജു പൈതോത്, അശോകൻ ചെമ്പോട്ടി, ഉദീഷ് നൊച്ചാട്, രൂപേഷ് കെ പി, സുരേഷ് പാറേന്റെ മീത്തൽ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. ഇന്നോ നാളെയോ ടാങ്കിൻ്റെ കേടുപാടുകൾ തീർത്ത് പൂർ സ്ഥിതിയിലാക്കി ശൗചാലയം ഉപയോഗിക്കാൻ പറ്റുമെന്ന് വാർഡ് മെമ്പർ സോന പി പറഞ്ഞു. തുടർന്നാണ് ഉദ്യോഗസ്ഥരെ സ്ഥലത്തു നിന്നും പോകാൻ അനുദിച്ചത്.