ഹോളണ്ട് ഫുട്ബോൾ ഇതിഹാസം, കഷ്ടപ്പാടുകളിൽ നിന്ന് കയറി വന്ന യോഹൻ ക്രൈഫിനെ ഓർമിപ്പിക്കുന്നതാണ് വിജയന്റെയും ജീവിത കഥ
.
രാജ്യത്തിന്റെ കറുത്ത മുത്തിനെ വരവേൽക്കാൻ മലയോരം ഒരുങ്ങി കഴിഞ്ഞു..
ഫെഡറേഷൻ കപ്പ് ജയിച്ചപ്പോൾ മികച്ച പ്ലെയർക്കുള്ള ബ്ലാക്ക് & വൈറ്റ് ടിവി പക്ഷേ സൂക്ഷിക്കാൻ കോലോത്തുമ്പാടത്തെ ആ ഓല മേഞ്ഞ വീട്ടിൽ സ്ഥലമുണ്ടായിരുന്നില്ല. ഈയൊരു സമയത്ത്, തന്റെയും കുടുംബത്തിൻ്റെയും ബുദ്ധിമുട്ടുകൾ മറി കടക്കാൻ ഉള്ള ഏക ആശ്രയം, തനിക്ക് ജന്മസിദ്ധമായ ഫുട്‌ബോൾ കളിക്കാനുള്ള കഴിവാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞ വിജയനെ, ഇന്ത്യയിലെ നമ്പർ വൺ ക്ലബായ മോഹൻ ബഗാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
പോലീസിനെയും കേരളത്തെയും വിട്ട് കൽക്കട്ടക്ക് വണ്ടി കയറുമ്പോൾ മലയാളികൾ മുഴുവനും തള്ളിപ്പറഞ്ഞെങ്കിലും കൂടെ നിന്നത് മുഖ്യമന്ത്രി ശ്രീ.കരുണാകരനായിരുന്നു.
കൊൽക്കത്തയിലെ മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ ലോകത്തെ തന്നെ ആവേശമായ കാലോ ഹരിൺ ഉദയം കൊണ്ടത് ഇങ്ങനെയാണ്.
ഇന്ത്യൻ ഫുട്ബോളിൽ
പ്രൊഫഷണലിസത്തിന്റെ
ലാഞ്ഛനകൾ കാണിച്ചു തുടങ്ങിയ
തൊണ്ണൂറുകളിൽ രാജ്യത്തെ ഏറ്റവും
വിലപിടിപ്പുള്ള കാലുകൾ ഈ
കോലോത്തുമ്പാടത്തുകാരൻ്റെതായി
രുന്നു. 93 ലെ നെഹ്റു കപ്പിൽ റോജർ
മില്ലയുടെ കാമറൂണിനെതിരെയുള്ള
ലോങ് റേഞ്ചർ ഗോൾ, 99 സാഫ്
കപ്പിൽ ഭൂട്ടാനെതിരെ നേടിയ 12ആം
സെക്കന്റിലെ, ഇന്നും ഇന്ത്യൻ
റെക്കോർഡായ ഗോൾ, JCTക്കു
വേണ്ടി നേടിയ ബൈസിക്കിൾ കിക്ക്
ഗോൾ എന്നിവ ഏതെങ്കിലും
ഫുട്ബോൾ പ്രേമി മറക്കുമെന്ന്
തോന്നുന്നില്ല.
മലേഷ്യയിൽ നിന്നും തായ്‌ലാൻ്റിൽ നിന്നും ഓഫറുകൾ വന്നെങ്കിലും, ഇന്ത്യൻ ഫുട്ബോളിൽ ഉറച്ചു നിന്ന വിജയൻ ബഗാൻ, JCT, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്‌സ്, മഹീന്ദ്ര, FC കൊച്ചിൻ തുടങ്ങിയവർക്ക് വേണ്ടി തൻന്റെ ഇരുപതോളം വർഷം നീണ്ട കരിയറിൽ കളിച്ചു. 79 തവണ ഇന്ത്യക്ക് കളിച്ച് 40 ഗോൾ നേടിയതിനും, ആകെ 330 മത്സരങ്ങളിൽ 250 ഗോളുകൾക്കും, ബൈച്ചുങ് ബൂട്ടിയക്കൊപ്പം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈർക്കർ ആയതിനുമെല്ലാം തുടക്കമായത് വിജയന്റെ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പരിശീലനമായിരുന്നു.
തൃശൂരിലെ ചെറിയ ക്ലബുകള്ക്ക് കളിച്ചു ട്രോഫികളും പുരസ്കാരങ്ങളും വാങ്ങിയിരുന്ന ആ കൗമാരക്കാരൻ ചെന്നെത്തിയത് മൂന്നു തവണ (1993,97,99) വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ കളിക്കാരൻ എന്ന AIFF ന്റെ ബഹുമതിയിലേക്കും 2003 ലെ അർജുന അവാർഡിലേക്കുമാണ്.
ഹോളണ്ട് ഫുട്ബോൾ ഇതിഹാസം, കഷ്ടപ്പാടുകളിൽ നിന്ന് കയറി വന്ന യോഹൻ ക്രൈഫിനെ ഓർമിപ്പിക്കുന്നതാണ് വിജയന്റെയും ജീവിത കഥ.. അയാക്സിലെ സ്റ്റേഡിയത്തിൽ ചില്ലറ ജോലികൾ ചെയ്ത് മകനെ വളർത്തിയ ക്രൈഫിന്റെ അമ്മക്ക് പിഴച്ചില്ല, പിന്നീടൊരു നാൾ ആ സ്റ്റേഡിയം അറിയപ്പെട്ടത് ക്രൈഫിന്റെ പേരിലായിരുന്നു..... തന്റെ അമ്മ ബുദ്ധിമുട്ടി ജോലി ചെയ്‌ത കാലത്ത്, താൻ സോഡ വിറ്റു നടന്ന് കളി പഠിച്ച തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഒരു ബ്ലോക്കിന് ഇന്ന് വിജയന്റെ പേരാണ്.
പലരും പറയുന്ന പോലെ, ഇന്ത്യക്ക്പുറത്ത് ഫുട്ബോൾ വേരോട്ടമുള്ള നാട്ടിൽ ജനിച്ചെങ്കിൽ എവിടെയോ ഉയരങ്ങളിൽ എത്തേണ്ട പ്രതിഭ.... ഈ പ്രായത്തിലും ഗ്രൗണ്ട് പറഞ്ഞു കൊടുത്താൽ അവിടെ വന്നു കളിക്കുന്ന കമ്മിറ്റ്മെന്റ്. വലിപ്പച്ചെറുപ്പമില്ലാതെ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന, പുതിയ പ്രതിഭകൾക്കായി ഫുട്ബോൾ അക്കാഡമി സ്വന്തമായി തുടങ്ങിയ, ആദ്യം ജോലി തന്ന കേരളാ പോലീസിനെയും ഗുരുനാഥൻ M K ജോസഫിനെയും മറക്കാത്ത ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം....
2003-ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ്
നൽകി രാജ്യം ആദരിച്ചു.
2020-ൽ പദ്മശ്രീ തെന്നിമാറി; ഒടുവിൽ പദ്മശ്രീ നിറവിൽ ഐ.എം.വിജയൻ.
2025 ൽ കേന്ദ്രം ആദ്ദേഹത്തെ പദ്മ ശ്രീ കൊടുത്തു.
.ചലച്ചിത്രതാരമായി തിളങ്ങി. രാജിയാണ് ഭാര്യ. ആരോമൽ, അർച്ചന, അഭിരാമി എന്നിവരാണ് മക്കൾ
ഫുട്ബോളിൽ ഒപ്പം കളിച്ചവരും പിന്നീടെത്തിയവരും പദ്‌മപുരസ്കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ പരിഭവങ്ങളില്ലാതെ തൃശ്ശൂർ അയനിവളപ്പിൽ മണി വിജയൻ ഫുട്ബോളിനൊപ്പം തന്നെയുണ്ടായിരുന്നു. 2020-ൽ കിട്ടുമെന്നുറപ്പിച്ചശേഷമാണ് പുരസ്കാരം തെന്നിനീങ്ങിയത്. ഇത്തവണ അപ്രതീക്ഷിതമായി പദ്മശ്രീ അർഹിച്ച കൈകളിലേക്ക് തന്നെയെത്തുന്നു.
എം.എസ്.പി.യിൽ അസി. കമാൻഡന്റായ ഐ.എം. വിജയൻ കളിക്കളത്തിൽനിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും ഫുട്ബോളിനൊപ്പമുള്ള യാത്രയിൽനിന്ന് മാറിയിട്ടില്ല. കേരള പോലീസ് ഫുട്ബോൾ ടീമിനൊപ്പം വിവിധ തസ്‌തികളിൽ താരമുണ്ട്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷനാണ്