കോഴിക്കോട്:: മലബാർ മിൽമ ക്ഷീര കർഷകർക്ക് ഓണ സമ്മാനമായി അധിക പാൽവിലയും കാലി ത്തീറ്റ സബ്സിഡിയുമായി 8.52 കോടി രൂപ നൽകും.
മലബാർ മേഖലാ യൂണിയൻ ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അതി വർഷത്തിലും പ്രകൃതി ദുരന്തത്തിലും കഷ്ടതയനുഭവിക്കുന്ന ക്ഷീര കർഷകർക്കും ക്ഷീര സംഘങ്ങൾക്കും ഈ തുക കൈത്താ ങ്ങാവും. മലബാർ മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീരകർഷകരും 1200 ഓളം വരുന്ന ആനന്ദ് മാതൃക പ്രാഥമിക ക്ഷീര സംഘങ്ങളും ഇതിന്റെ ഗുണ ഭോക്താക്കളായിരിക്കുംമലബാർ മേഖലാ യൂണിയന് ആനന്ദ് മാ തൃകാ ക്ഷീര സംഘങ്ങൾ വഴി ജൂലൈ ഒന്നു മുതൽ 31 വരെ നൽകി വരുന്ന നിശ്ചിത ഗുണനി ലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ അധിക പാൽവിലയാ യി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തുക ഓരോ 10 ദിവസത്തേയും പാൽവിലയോടൊപ്പം സംഘങ്ങൾ വഴി നിലവിൽ നൽകി വരുന്നുണ്ട്. ഇതിനു പുറമെയാണ് ജൂലൈ മാസത്തിൽ ഡെയറി യിൽ ലഭിച്ച പാലിന് ലിറ്ററിന് രണ്ടു രൂപകൂടി അധിക പാൽവില യായി ഇപ്പോൾ പ്രഖ്യാപിച്ചത്. ഈ തുക കൂടി ഓണത്തിനു മു മ്പായി സെപ്റ്റംബർ ആദ്യവാരം ക്ഷീര കർഷകർക്ക് നൽകും. 180 ലക്ഷം ലിറ്റർ പാലിന് 370 ലക്ഷം രൂപയാണ് ഈയിനത്തിൽ നൽകുകയെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി, മാനേജിംഗ് ഡ യറക്ടർ കെ.സി. ജെയിംസ് എന്നി വർ അറിയിച്ചു.