കൂരാച്ചുണ്ട് : എരപ്പാം തോട് കാറ്റുള്ളമല വയർലസ്സ് സ്റ്റേഷൻ നമ്പികുളം ഇക്കോ ടൂറിസം
റിങ്ങ് റോഡ് സ്വകാര്യ വ്യക്തി കയ്യേറി
ഗെയിറ്റ് സ്ഥാപിച്ചിരിക്കുന്നു.
കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിലുള്ള റോഡാണ് കയ്യേറിയത്.
പ്രദേശത്ത് പുതുതായി പ്രവർത്തനം ആരംഭിച്ച സ്വകാര്യ റിസോർട്ട് ഉടമകളാണ്
കയ്യേറ്റം നടത്തിയത്.
ആസ്തി റജിസ്ററിൽ കാണിച്ച റോഡ് പൂർണ്ണമായും ഇല്ലാതായിട്ടുണ്ട്.
നമ്പികുളം ഇക്കോ ടൂറിസത്തിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് നയന മനോഹരമായ കാഴ്ചകൾ കണ്ട് പോകാനുള്ളതാണ് റിങ്ങ് റോഡ്.
ഇക്കോ ടൂറിസത്തിലേക്ക് രണ്ട് റോഡാണ് ഉള്ളത്.
നിലവിൽ പുതുപ്പറമ്പിൽ ഓലിക്കൽ മുക്കിലാണ് നിർദ്ദിഷ്ട ടൂറിസം കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്.
ടൂറിസം കേന്ദ്രത്തിലേക്ക് . ഇവിടെ നിന്നും രണ്ട് റോഡുകളായി വഴി പിരിയുന്നു.
കുമ്പുക്കൽ, കോലാക്കൽ താഴെ വഴിയായിരുന്നു പഴയ പോലീസ് വയർലസ് സ്റ്റേഷനിലേക്ക് പോയിരുന്നത്.
വയർലസ് സ്റ്റേഷനടുത്ത് നിന്ന് പുന്നമറ്റം വഴി താഴെക്കിറങ്ങുന്നതാണ് റിങ്ങ് റോഡ്.
ഓലിക്കൽ ജംഗ്ഷനിൽ നിന്നും പുന്നമറ്റം താഴെ വഴി ഇക്കോ ടൂറിസത്തിലേക്ക് പോയി അതേ റോഡ് വഴി റിങ്ങ് റോഡിലൂടെ കുമ്പുക്കൽ താഴേക്കും വരാവുന്ന രീതിയിലാണ് റോഡുണ്ടായിരുന്നത്. അതാണ് ഇപ്പോൾ അടച്ചിട്ടുള്ളത്.
ഇത് ടൂറിസത്തിന്റെ ഭാവി തടയുന്നതാണ്.
മലമുകളിലെ റോഡിന് നിലവിൽ വീതി കുറവാണ്.
വൺവേ സമ്പ്രദായം നടപ്പിലാക്കേണ്ടി വരും.
നമ്പികുളം ഇക്കോ ടൂറിസത്തിൽ സ്വകാര്യ, സർക്കാർ പങ്കാളിത്വത്തിൽ വികസന പ്രവർത്തനം നടന്നു വരികയാണ്.
പാർക്കും മറ്റും തയ്യാറായി വരുന്നു.
സഞ്ചാരികളെ ആകർഷിക്കുന്ന മനോഹരമായ കാഴ്ചകളാണ് ഇക്കോ ടൂറിസത്തിൽ കാണാവുന്നത്.
സമുദ്ര നിരപ്പിൽ നിന്നും സുമാർ രണ്ടായിരത്തി അഞ്ഞുറ് അടി മുകളിലാണ് ഇക്കോ ടൂറിസം ഒരുങ്ങുന്നത്.
വാച്ച് ടവർ നിർമ്മാണം പൂർത്തിയായതാണ്.
വാഗമണിൽ ഗ്ലാസ് ബ്രിഡ്ജ് അടക്കം സ്ഥാപിച്ച സ്വകാര്യ വ്യക്തിയാണ് സർക്കാർ പങ്കാളി.
ഇവിടെയും അത്തരം സാധ്യതകൾ പരിഗണനയിലാണ്.
, പ്രകൃതി ദത്ത ഓടക്കാടുകളും പൂന്തോട്ടവും മനോഹരമായ ഇരിപ്പടവും മറ്റും സൗകര്യങ്ങളുമുള്ള പണികളെല്ലാം ധൃതഗതിയിൽ മുന്നേറുകയാണ്.
ഇതിനിടയിലാണ് പ്രദേശത്ത് സ്ഥലം വാങ്ങിയ സ്വകാര്യ റിസോർട്ടുകാർ വഴി മുടക്കി റിങ്ങ് റോഡ് ഇല്ലാതാക്കുന്നത്.
ഗ്രാമ പഞ്ചായത്ത്, റവന്യൂ അധികൃതരുടെ അടിയന്തര ഇടപെടൽ ഉടനെ ഉണ്ടായില്ലെങ്കിൽ റിങ്ങ് റോഡ് ചരിത്രം മാത്രമായി മാറും.
ടൂറിസം വികസന രംഗത്തെ സർക്കാർ ഇടപെടലിനും തടസ്സമാവും.