സിത്തുന് ആരാകാനാണ് ഇഷ് ടം...?' വല്യുപ്പയുടെ ചോദ്യത്തി ന്, ചിത്രകഥയിൽ കളറടിക്കുന്ന തിനിടെ, ചെറുനാണത്തോടെ അവൾ മറുപടി പറഞ്ഞു. "ഡോക്ടർ'- ഉരുൾമുറിവുകളെ അതി ജീവിച്ച്, പുഞ്ചിരിമട്ടത്തിന്റെ മായാ പുഞ്ചിരിയായി, പുത്തനുടുപ്പും പുസ്തകങ്ങളുമായി സിദറ ത്തുൽ മുൻതഹ ഇന്ന് ഒന്നാം ക്ലാസിലേക്ക് കയറി
ഉരുൾദുരന്തത്തിൽ ഈ അഞ്ചുവയസ്സുകാരിയ്ക്ക് ഉമ്മയെ യും ഉപ്പയെയും സഹോദരിയെ യും നഷ്ടമായിരുന്നു. സ്‌കൂൾ തുറക്കുന്നതിനുമുമ്പേ കിട്ടിയ പുസ്തകങ്ങൾ സിത്തുവിന് ഏറെ ഇഷ്ടമാണ്. പൂവും പു മ്പാറ്റയും കഥയും കവിതയും നിറഞ്ഞ താളുകൾ ദിവസവും കൗതുകത്തോടെ മറിക്കും.
ഉമ്മ ശബ്ന, ഉപ്പ ശംസു ദ്ധീൻ, അഞ്ചാം ക്ലാസുകാരി യായ ചേച്ചി ശംഹ, ശംസുദ്ധീ ന്റെ ഉപ്പ മുഹമ്മദ്, ഉമ്മ ബിയ്യ എന്നിവരെ ഉരുളെടുത്തു. മഴക്തമായപ്പോൾ പുഞ്ചിരിമട്ടത്തു നിന്നും മുണ്ടക്കൈയിലെ ബന്ധുക്കളുടെ ക്വാർട്ടേഴ്‌സിലേ ക്ക് മാറിയതായിരുന്നു കുടും ബം. ശംസ്യദ്ധിൻ്റെ സഹോദര ൻ്റെ കുടുംബമടക്കം ക്വാർട്ടേഴ് സിലുണ്ടായിരുന്ന ഒമ്പതുപേരെ ഉരുളെടുത്തു, മണ്ണിൽ പൂണ്ടുകി ടന്ന സിത്തുവിനെ രക്ഷാപ്രവർ ത്തകരാണ് കണ്ടെടുത്തത്. ഉരുൾ ഓർമയിൽ ചില രാത്രിക ളിൽ കുഞ്ഞുമനസ്സ് വിങ്ങാറു ണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ ഉമ്മയെയും ഉപ്പയെയും ചോദി ക്കുമെന്ന് വല്യമ്മ സുലൈഖപറയുന്നു. പുതിയ സ്‌കൂളും കൂ ട്ടുകാരും ദുരന്ത ഓർമകളെ മറി കടക്കാൻ അവളെ സഹായിക്കു മെന്നാണ് ഇവരുടെ പ്രതീക്ഷ. മേപ്പാടിയിലെ ഡബ്ല്യുഎംഒ ഇം ഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ചേർന്നത്. സർക്കാർ സഹായ മായി 26 ലക്ഷം സിത്തുവിന് ലഭിച്ചു. ബാക്കി 25 ലക്ഷത്തില ധികം രൂപ ഉടൻ ലഭിക്കും. ചെമ്പോത്തറയിൽ സിത്തുവി നായി പുതിയ വീടും ഒരുങ്ങുന്നു ണ്ട്. വളാഞ്ചേരിയിലെ മജിലിസ് കോളേജ് നിർമിക്കുന്ന വീട് ബു ധനാഴ്ച വാർക്കും