" ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫിൽ ചർച്ചകൾ
» ഡിസിസി പ്രസിഡന്റ് വിളിച്ച കോൺഗ്രസിൻ്റെ 5 മെംബർമാരുടെ യോഗം ഇന്ന്
✒️ ജോബി മാത്യു
കൂരാച്ചുണ്ട്: കഴിഞ്ഞ മാസം 27നു മുസ്ലിം ലീഗ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്നു പുറത്തായ കോൺഗ്ര സിലെ മുൻ പഞ്ചായത്ത് പ്രസി ഡന്റ് പോളി കാരക്കടയ്ക്കു പക രം പുതിയ പ്രസിഡന്റിനെ തിര ഞ്ഞെടുക്കാൻ യുഡിഎഫ്, എൽ ഡിഎഫ് മുന്നണികളിൽ ചർച്ച കൾ പുരോഗമിക്കുന്നു. തിര ഞ്ഞെടുപ്പിലെ നിലപാടുകളിൽ ഇരുമുന്നണികളും അന്തിമ തീരു മാനത്തിലേക്ക് എത്തിയിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ധാ രണ പ്രകാരം അവിശ്വാസത്തെ കോൺഗ്രസ് മെംബർമാർ കൂടി പിന്തുണച്ചതോടെയാണു പഞ്ചാ യത്ത് പ്രസിഡന്റ് പുറത്തായത്. എന്നാൽ കോൺഗ്രസിന്റെ ഒരു മെംബറുടെ വോട്ട് അസാധു ആയതോടെ പ്രസിഡന്റ് തിര ഞ്ഞെടുപ്പിൽ കോൺഗ്രസ് മെം ബർമാരുടെ വോട്ട് പൂർണമായും ലഭിക്കില്ലെന്ന അങ്കലാപ്പിലാണ്
അവിശ്വാസം കൊണ്ടുവന്ന
പ്പോൾ പിന്തുണച്ച എൽഡിഎ ഫുമായി ലീഗ് ബന്ധം അവസാ നിപ്പിച്ചില്ലെന്നും ആക്ഷേപം ഉയ രുന്നുണ്ട്. ഇടതുപക്ഷ പിന്തുണ യുള്ള ഭരണസമിതിക്കു വേണ്ടി ചരടുവലി ആരംഭിച്ചതായാണു സൂചന.
കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ പ്രാദേശിക നേതൃത്വം മുസ്‌ലിം ലീഗിനെ യുഡിഎഫിൽ ഉറപ്പിച്ചു നിർ ത്താൻ ശ്രമം തുടങ്ങി. കോൺഗ്രസിന്റെ 6 മെംബർമാർക്ക് അവി ശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ഡിസിസി പ്രസിഡന്റ് വിപ്പ് നൽകിയത് ഇതിന്റെ ഭാഗമാ യാണ്.
കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്ത പോളി കാരക്കട ഒഴികെ 5 കോൺഗ്രസ് മെംബർമാരും, മുസ്ലിം ലീഗിന്റെ 2 മെംബർമാരും ചേർന്നാൽ ലീഗ് സ്വതന്ത്രൻ ഒ.കെ.അമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുക്കാ മെന്നാണു ജില്ലാ യുഡിഎഫ് നേതൃത്വം കരുതുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് വി ഷയം ചർച്ച ചെയ്യാൻ 5 കോൺഗ്രസ് മെംബർമാരുടെ യോഗം ഇന്നു രാവിലെ 11 മണിക്ക് ഡി സിസി ഓഫിസിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ വിളിച്ചിട്ടുണ്ട്. പ്രസിഡന്റ് തിര ഞ്ഞെടുപ്പിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം പൂർ ണമായും അംഗീകരിക്കണമെന്ന് മെംബർമാർക്കു കർശന നിർദേ ശം നൽകാനാണു സാധ്യത.
അവിശ്വാസ പ്രമേയ ചർച്ചിൽ പോളി കാരക്കടയുടെ നേതൃത്വ ത്തിൽ ഉണ്ടായിരുന്ന ഭരണസമി തി വികസനം നടത്തിയില്ലെന്നും ഭരണരംഗത്ത് വീഴ്ച്‌ച ആയിരുന്നു വെന്നും എൽഡിഎഫ് അവതരി പ്പിച്ച പ്രമേയത്തെ കോൺഗ്രസ് പാർട്ടി കൂടി അനുകൂലിച്ചതിൽ കോൺഗ്രസ് പാർട്ടിയിലും, മെം ബർമാർക്കിടയിലും അഭിപ്രായ ഭി : ന്നത സൃഷ്ടിച്ചിട്ടുണ്ട്. വനിത മെംബർമാർ ഉൾപ്പെടെ കടുത്ത മാനസിക സമ്മർദത്തിലുമായിരു ന്നു.
പഞ്ചായത്തിൽ നഷ്ടമായ യു ഡിഎഫ് മുന്നണി സംവിധാനം പുനഃസ്ഥാപിക്കാനാണ് യൂഡി എഫ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. യുഡിഎഫ് മുന്നണി ഒറ്റ ക്കെട്ടായി പ്രസിഡന്റ് തിരഞ്ഞെ ടുപ്പിനെ നേരിടാൻ കഴിയുമെന്നാണ്എന്ന് ജില്ലാ നേതാക്കളുടെ പ്രതീ ക്ഷ. ജില്ലാ തലത്തിൽ ചർച്ചകൾ സജീവമാണ്.
കോൺഗ്രസ് പാർട്ടിയിലെ മറ്റൊരു മെംബർക്കു പ്രസിഡന്റ് പദം നൽകണമെന്നാണ് മുൻ പ്രസിഡൻ്റ് പോളി കാരക്കടയുടെ നിലപാട്. പാർട്ടി സമ്മേളനം ആയിരുന്നതിനാൽ പ്രസിഡന്റ് വിഷയം ചർച്ച ചെയ്തില്ലെന്നും, വരും ദിവസങ്ങളിൽ ചർച്ച നട ത്തുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
ചർച്ചകൾ പുരോഗമിക്കുകയാ ണെന്ന് കേരള കോൺഗ്രസ്(എം) നേതാക്കളും പറഞ്ഞു. 13 അംഗ ഭരണസമിതിയിൽ സ്വതന്ത്രൻ ഉൾപ്പെടെ 5 മെംബർമാർ എൽ ഡിഎഫിന് ഒപ്പമാണ്. കോൺഗ്ര സിൽ നിന്നും സസ്പെൻഡ് ചെയ്ത് പോളി കാരക്കടയുടെ നിലപാടും നിർണായകമാകും. കോൺഗ്രസ് മെംബർമാരുടെ പി ന്തുണ ലഭിക്കാനും എതിർചേരി ശ്രമം ആരംഭിച്ചിട്ടുണ്ട്.